മരം വെട്ടികീറി ചോര കുടിക്കണം...വിയർത്തു കുളിച്ചു ഉപ്പു രസിക്കണം...കരഞ്ഞു കൂവണം...ആരാലും ശ്രദ്ധിക്കപെടാതെ തുണിയുരിഞ്ഞു ഓടണം...മണ്ണിനെ പുതപ്പാക്കണം... വലിച്ചെറിഞ്ഞു നഗ്നയായി വെയിലിനെ ഉള്ളിലേക്ക് ആഞ്ഞുവലിച്ചു....പുക പുറത്തേക്കു വിട്ടു....തല മുണ്‍ഡനം ചെയ്തു കത്തി പള്ളയിൽ കുത്തി കുടലുമാല പുറത്തെടുത്തു മാലയിടണം....രാക്ഷസ പരിപാടികൾ എല്ലാം തീർത്തു...മനസ്സിന് ശാന്തി കിട്ടി എന്ന് മനസ്സിലാക്കുന്ന നേരത്ത്...കടലിലേക്ക് എടുത്തു ചാടണം...ഓളങ്ങൾക്കൊപ്പം ഒരു റബ്ബർപന്തെന്നപോൽ ഒഴുകി നടക്കണം..ഉള്ളിൽ ഒന്നുമില്ലാത്ത ഒരു റബ്ബർക്കായത്തൊണ്ട്...മരണം പോലും....എത്തി നോക്കാത്ത ഒരു ശവം...കഷ്ടമാണിത്....ആർക്കു കഷ്ടം...ലോകമേ...നിന്റെ വിധിയാണിതെല്ലാം...ഞാൻ എന്ന ശവത്തെ പ്രസവിച്ചതിനു....
കാക്കകൾ ദൂരെയിരുന്ന് വിലപിക്കുന്നുണ്ടായിരുന്നു...
കാക്കകൾ ദൂരെയിരുന്ന് വിലപിക്കുന്നുണ്ടായിരുന്നു...
No comments:
Post a Comment